സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചു.

0

കൊച്ചി : സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സക്ക് കൊള്ളവില ഈടാക്കുന്നുവെന്ന പരാതിക്കിടെ ചികിത്സാ നിരക്ക് നിശ്ചിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച വിജ്ഞാപനം ഇറങ്ങി. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതായി ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ചികിത്സാ നിരക്ക് നിജപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുള്ളതായി വ്യക്തമാക്കിയത്.

ഒരു ദിവസം പരമാവധി 2,910 രൂപ മാത്രമേ ആശുപത്രികള്‍ ഈടാക്കാവൂ. രജിസ്‌ട്രേഷന്‍, കിടക്ക, നേഴ്‌സിങ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെ ജനറല്‍ വാര്‍ഡുകളില്‍ എല്ലാ ചെലവുകളും ഉള്‍പ്പെടെ 2,645 രൂപ വരെ മാത്രമേ ഈടാക്കാവൂ. ഒരു ദിവസം ജനറല്‍ വാര്‍ഡില്‍ ഒരു രോഗിക്ക് രണ്ട് പി പി ഇ കിറ്റുകളുടെയും ഐ സി യു ആണെങ്കില്‍ അഞ്ച് പി പി ഇ കിറ്റുകളുടെയും വില മാത്രമേ ഈടാക്കാവൂ എന്നും വിജ്ഞാപനത്തില്‍ പറയുന്നു.

സി ടി സ്‌കാന്‍ അടക്കമുള്ള പരിശോധനകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാം. വരെ ആകാമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും കാരണവശാല്‍ അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാം. നേരിട്ടോ ഇ-മെയില്‍ വഴിയോ പരാതി നല്‍കാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയില്‍ നിന്ന് ഈടാക്കും.

You might also like