മിനിമം ബാലൻസ് പിഴയിലൂടെ രാജ്യത്തെ ബാങ്കുകൾ ഒരു വർഷം ഉപഭോക്താക്കളിൽനിന്ന് നേടിയത് 7,117കോടി രൂപ

0

മുംബൈ: രാജ്യത്തെ ബാങ്കുകൾ 2025-26 സാമ്പത്തിക വർഷം മിനിമം ബാലൻസ് പിഴയായി ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയത് 7,116.63 കോടി രൂപ. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിലായി സ്വകാര്യ-പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയ മൊത്തം തുകയാണിത്. സ്വകാര്യ ബാങ്കുകൾ 4,948.71 കോടി രൂപയും പൊതുമേഖലാ ബാങ്കുകൾ 2,137.92 കോടിയുമാണ് ഇത്തരത്തിൽ ഈടാക്കിയതെന്ന് രാജ്യസഭയിൽ ചോദ്യത്തിനു മറുപടിയായി കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.

You might also like