കാട്ടുപന്നിയെ കൊല്ലാന്‍ കന്യാസ്ത്രീക്ക് ഹൈക്കോടതിയുടെ പ്രത്യേക അനുമതി

0

കാട്ടുമൃഗങ്ങളെ കൊല്ലുന്നത്‌ ഏത്‌ കാരണത്താൽ ആണെങ്കിലും പിഴയും ജയിൽ ശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമായാണ്‌ ഇന്ത്യയിലെ നിയമം എന്ന് ഏത്‌ സാധാരണക്കാരനും അറിയുന്ന കാര്യമാണ്‌. ‌ഈ സാഹചര്യത്തിലാണ്‌ കാട്ടുപന്നിയെ കൊല്ലാൻ പ്രത്യേക അനുമതി കന്യാസ്ത്രീക്ക് ഹൈക്കോടതി വഴി ലഭിച്ചത്‌. കോഴിക്കോട് മുതുകാട് സെന്റ് ആഗ്നസ് കോൺവെന്റിലെ സിസ്റ്റർ ജോഫി ജോസിനാണ് അനുമതി ലഭിച്ചത്.

മoത്തിലെ കൃഷിയിടത്തിൽ എന്ത് കൃഷിയിറക്കിയാലും കാട്ടുപന്നി കുത്തി നശിപ്പിക്കുന്നു എന്ന് കാണിച്ച്‌ ഹൈക്കോടതിയിൽ കൊടുത്ത പരാധിന്മേലുള്ള വിധിയാണ്‌ ഇപ്പോൾ ഉണ്ടായത്‌. അവസാനമായി നട്ട നൂറ് ചുവട് കപ്പ പൂർണമായും കാട്ടുപന്നികൂട്ടം കുത്തി ഇളക്കി മറിച്ചിട്ടു. വേലി കെട്ടി സംരക്ഷിക്കാൻ നോക്കിയിട്ടും ഫലമുണ്ടായില്ല കാട്ടുപന്നിക്ക് മുന്നിൽ തോറ്റ്‌ കൃഷി അവസാനിപ്പിക്കാനും തയ്യാറായില്ല. അങ്ങനെയാണ് മoത്തിലെ മദറായ സിസ്റ്റർ ജോഫി ഹൈക്കോടതിയെ സമീപിച്ചത്.

കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി നൽകാൻ കോടതി വനംവകുപ്പിനോട് നിർദ്ദേശിച്ചു. കാട്ടുപന്നിയെ കെല്ലാൻ അനുമതി ലഭിക്കുന്ന ആദ്യ കന്യാസ്ത്രീ താനാണെന്നു പോലും സിസ്റ്റർ ജോഫിക്കറിയില്ലായിരുന്നു. കോടതി ഉത്തരവ് പ്രകാരം വനംവകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ കൃഷിയിടത്തിൽ കെണികൾ സ്ഥാപിച്ച് കാട്ടുപന്നിയെ പിടിക്കാനാണ് സിസ്റ്ററുടെ തീരുമാനം.

കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ കോഴിക്കോട് വയനാട് ജില്ലകളിൽ നിന്നായി മുപ്പതോളം കർഷകർക്കാണ് ഇതുവരെ കോടതി അനുമതി നൽകിയിരിക്കുന്നത്.

You might also like