കോവിഡ് മരുന്ന് ‘മോൽനുപിരാവിർ’: പരീക്ഷണം നടത്തിയത് 775 പേരിൽ

0

ന്യൂഡൽഹി ∙ കോവിഡ് ബാധിച്ച 775 പേരിലെ പരീക്ഷണ വിജയത്തെത്തുടർന്നാണ് ‘മോൽനുപിരാവിർ’ എന്ന കോവിഡ് മരുന്നിനു യുകെയിൽ അംഗീകാരം ലഭിച്ചത്. ഇതിൽ നിശ്ചിത ശതമാനം ആളുകൾക്ക് മോൽനുപിരാവിറും ബാക്കിയുള്ളവർക്കു യഥാർഥമല്ലാത്ത മരുന്നും (പ്ലാസിബോ) നൽകി. മോൽനുപിരാവിർ കഴിച്ചവരിൽ 7.3% പേർ മാത്രമാണ് തുടർചികിത്സയ്ക്ക് ആശുപത്രിയിലായത്. ആരും മരിച്ചില്ല. എന്നാൽ, പ്ലാസിബോ സ്വീകരിച്ചവരിൽ 14.1% പേർ ആശുപത്രിയിലായി; 8 പേർ മരിച്ചു.

ശരീരകോശങ്ങളിലെത്തി വൈറസിനെ പെരുകാൻ സഹായിക്കുന്ന എൻസൈമിന്റെ ഘടന മാറ്റുകയാണു മരുന്ന് ചെയ്യുക. അതേസമയം, കോശത്തെ നേരിട്ടു ബാധിക്കുമെന്നതിനാൽ പാർശ്വഫലങ്ങളെക്കുറിച്ച് ആശങ്കയുണ്ട്. ദീർഘകാല ഉപയോഗം ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്നു നിർമാതാക്കൾ പറയുന്നു. ഡെൽറ്റ ഉൾപ്പെടെ എല്ലാ വകഭേദങ്ങൾക്കുമെതിരെ ഫലപ്രദമാണെന്നും അവകാശപ്പെടുന്നു.

You might also like