ക്രിസ്ത്യൻ വൈദികനെ വീട്ടിൽ കയറി കുത്തിക്കൊന്നു; പിന്നിൽ ഹിന്ദുത്വ സംഘമെന്ന് ആരോപണം

0

ചത്തീസ്ഗഢിൽ ക്രിസ്ത്യൻ വൈദികനെ ക്രൂരമായി കൊലപ്പെടുത്തി അജ്ഞാതസംഘം. ബിജാപൂർ ജില്ലയിലെ അംഗംപള്ളിയിലാണ് വൈദികനായ യലം ശങ്കറിനെ അക്രമികൾ വീട്ടിൽ കയറി കുത്തിക്കൊന്നത്. ഹിന്ദുത്വ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ക്രിസ്ത്യൻ സംഘടനകളും പ്രദേശത്തുകാരും ആരോപിക്കുന്നത്. അംഗംപള്ളിയിലെ ബസ്തർ ഫോർ ക്രിസ്റ്റ് മൂവ്‌മെന്റ് ചർച്ചിലെ മുതിർന്ന വൈദികനാണ് 50കാരനായ യലം ശങ്കർ. അംഗപള്ളിയുടെ മുൻ ഗ്രാമമുഖ്യൻ കൂടിയായ അദ്ദേഹം പ്രദേശത്തുകാർക്കിടയിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ്. ഭാര്യയും രണ്ടു മക്കളും പേരമക്കളും അടങ്ങുന്നതാണ് 50കാരനായ ശങ്കറിന്റെ കുടുംബം. ക്രൂരമായ കൊലപാതകത്തിൽ കുടുംബത്തിലും പ്രദേശത്തെ ക്രിസ്ത്യൻ സമൂഹത്തിനിടയിലും വൻഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്.

You might also like