ഇസ്രയേൽ – ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ പ്രതീക്ഷ.

0

ഗാസ : ഇസ്രയേൽ – ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ പ്രതീക്ഷ. വെടി നിർത്താനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ധാരണയ്ക്കു വൈകാതെ വഴിയൊരുങ്ങുമെന്നു റിപ്പോർട്ട് ചെയ്തു. ഗാസയിൽ ഇസ്രയേൽ വെടി നിർത്തിയാൽ മാത്രം ബന്ദികളെ മോചിപ്പിക്കാമെന്നാണു ഹമാസ് നിലപാട്.

ഇതിനിടെ, ഇസ്രയേൽ കരസേന വ്യോമസേനയുടെ പിന്തുണയോടെ വടക്കൻ ഗാസയിൽ വീണ്ടും മിന്നലാക്രമണം നടത്തി. വ്യോമാക്രമണം കിഴക്കൻ ഗാസയിലേക്കു കൂടി വ്യാപിപ്പിക്കുകയും ചെയ്തു. ഈ മാസം 7 മുതൽ ഇതുവരെ 7326 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഗാസയിൽ ജലവിതരണം ഉൾപ്പെടെ അടിസ്ഥാന സേവനങ്ങളെല്ലാം താറുമാറായി ജനം ഗുരുതരമായ അനാരോഗ്യത്തിന്റെ വക്കിലാണെന്നു യുഎൻ ദുരിതാശ്വാസ ഏജൻസി മുന്നറിയിപ്പു നൽകി. മലിനജലം ഒഴുകിപ്പരന്ന് ഗാസയിലെ തെരുവുകൾ രോഗകേന്ദ്രങ്ങളായി മാറുകയാണെന്ന് ഏജൻസി കമ്മിഷണർ ജനറൽ ഫിലിപ്പെ ലസറീനി പറഞ്ഞു.

You might also like