ഉത്തരേന്ത്യയിലും വ്യാപക പ്രളയക്കെടുതി : 32 മരണം

0

ന്യൂഡൽഹി: ഉത്തരേന്ത്യയിലും വ്യാപക പ്രളയക്കെടുതി. ഡൽഹി ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ 32ഓളം പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലുമാണ് ഏറെ നാശമുണ്ടായത്.

ഹിമാചൽപ്രദേശിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ മൂന്നു പേർ മരിക്കുകയും 50 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.

സിംല ജില്ലയിലെ രാംപുർ സബ് ഡിവിഷനിൽപ്പെട്ട സാമാഗ് കുഡി(നള്ള)ൽ ഇന്നലെ പുലർച്ചെ ഒന്നിന് മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ രണ്ടുപേർ മരിക്കുകയും 28 പേരെ കാണാതാകുകയും ചെയ്തു. രണ്ടുപേരെ മാത്രമെ രക്ഷപ്പെടുത്താനായുള്ളൂവെന്ന് പോലീസ് പറഞ്ഞു.

റോഡുകളെല്ലാം ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരിക്കുകയാണ്. സ്ഥലത്തെ നാല് പാലങ്ങളും ഏതാനും നടപ്പാലങ്ങളും തകർന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെയും ഇന്തോ-ടിബറ്റൻ അതിർത്തി പോലീസിന്‍റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

You might also like