നീതിയും ന്യായവും ഉറപ്പാക്കുന്ന ഒരു ലോകം പടുത്തുയർത്തണമെന്ന് ഓർമപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ.

0

വത്തിക്കാൻ സിറ്റി: ദൈവത്തിൽനിന്ന് നമുക്കു ലഭിച്ച ദാനങ്ങൾ ഉപയോഗിച്ച് കൂടുതൽ നീതിയും ന്യായവും ഉറപ്പാക്കുന്ന ഒരു ലോകം പടുത്തുയർത്തണമെന്ന് ഓർമപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. നമുക്കുള്ള ഭൗതിക വസ്തുക്കളും നമ്മുടെ ജീവൻ തന്നെയും നാം എങ്ങനെയാണ് വിനിയോഗിക്കുന്നതെന്ന് ഓരോരുത്തരും ചിന്തിക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.

ഞായറാഴ്ച മധ്യാഹ്ന പ്രാർഥനയ്ക്ക് ഒരുക്കമായി നൽകിയ വചന സന്ദേശത്തിൽ, സുവിശേഷത്തിലെ നീതിരഹിതനായ കാര്യസ്ഥന്റെ ഉപമയെക്കുറിച്ച് (ലൂക്കാ 16:1-13) വിശദീകരിക്കവെയാണ് പാപ്പാ ഈ കാര്യങ്ങൾ പറഞ്ഞത്. നമ്മുടെ ജീവിതത്തിന്റെയോ നാം അനുഭവിക്കുന്ന വസ്തുക്കളുടെയോ ഉടമകൾ നാമല്ല മറിച്ച്, അവയെല്ലാം ദൈവത്തിൽ നിന്നുള്ള ദാനങ്ങളാണെന്നും അവ നമ്മുടെ സംരക്ഷണത്തിലും സ്വാതന്ത്ര്യത്തിലും ഉത്തരവാദിത്വത്തിലും ഏൽപ്പിക്കപ്പെട്ടിരിക്കുന്നവയാണെന്നും പാപ്പാ വ്യക്തമാക്കി.

ഒരു ദിവസം നാം നമ്മുടെ തന്നെയും നമ്മുടെ സ്വത്തുക്കളുടെയും ഭൗതിക വിഭവങ്ങളുടെയും കണക്ക് ബോധിപ്പിക്കാനായി വിളിക്കപ്പെടുമെന്ന് ഈ ഉപമയിലൂടെ യേശു നമ്മെ ഓർമിപ്പിക്കുന്നു.

You might also like