ഹരിയാനയിൽ പാസ്റ്റർ കൊല്ലപ്പെട്ടു.

0

ഹരിയാന : ഹരിയാനയിലെ കർണാലിൽ  പെന്തെക്കോസ്തു സഭാ ശുശ്രൂഷകനും ആർ.എം.പി. ഡോക്ടറുമായ വിനോദ് കുമാറിനെ (42) അക്രമി അടിച്ചു കൊന്നു.  സഗോയി ഗ്രാമത്തിലാണ് ദാരുണമായ സംഭവം.
മെഡിക്കൽ ഷോപ്പിൽനിന്നും മരുന്നുകൾ ശേഖരിച്ച്
പുറത്തിറങ്ങിയപ്പോൾ പ്രകോപനം കൂടാതെ യുവാവായ അക്രമി വടിയുമായിഎത്തി പാസ്റ്ററെ മർദ്ദിക്കുകയായിരുന്നു. പാസ്റ്റർ വിനോദ് കുമാറിന് ഭാര്യയും ഏഴാംക്ളാസിൽ പഠിക്കുന്ന ഒരു മകളുമുണ്ട്. തൻ്റെ കുടുംബത്തിൽനിന്നും ഏകനായി വിശ്വാസത്തിലേക്കുവന്ന വ്യക്തിയായിരുന്നു ഡോ വിനോദ്‌കുമാർ.

സംഭവത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതിയായ സോനു എന്ന യുവാവിനെ പോലീസ് അറസ്റ് ചെയ്തു. കുലപാതകത്തിനു കാരണംഎന്തായിരുന്നു എന്ന് പോലീസ് അന്വേഷിക്കുന്നു.

You might also like