ക്രൈസ്തവ വിശ്വാസിയെ സ്വന്തം കുടുംബത്തിന് മുന്നിൽ വച്ച്‌ ജീവനോടെ തൊലിയുരിഞ്ഞ് തൂണിൽ തൂക്കിയെന്ന് “മാർക്ക് വാക്കർ”

0

വാഷിംഗ്ടൺ: താലിബാൻ ഭീകരര്‍ സൃഷ്ട്ടിച്ച കടുത്ത അരക്ഷിതാവസ്ഥയ്ക്കിടെ അഫ്ഗാനിസ്ഥാനില്‍ അതിക്രൂരമായ ക്രിസ്തീയ വിരുദ്ധ പീഡനം നടന്നുവെന്ന വെളിപ്പെടുത്തലുമായി നോര്‍ത്ത് കരോളിനയില്‍ നിന്നുള്ള മുന്‍ യുഎസ് ജനപ്രതിനിധിയും വചനപ്രഘോഷകനുമായ മാർക്ക് വാക്കര്‍. അമേരിക്കൻ റേഡിയോ അവതാരകൻ ടോഡ് സ്റ്റാർണസിന് നൽകിയ അഭിമുഖത്തിലാണ് താലിബാൻ, ക്രൈസ്തവ വിശ്വാസിയെജീവനോടെ തൊലിയുരിഞ്ഞ് തൂണിൽ തൂക്കിയെന്ന് മാർക്ക് വാക്കര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെ ഭയാനകം എന്നു വിശേഷിപ്പിച്ച മാർക്ക് വാക്കർ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നും പറഞ്ഞു.

കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് ക്രൂരത നടന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യം ടോഡ്സ്റ്റാർണസിന്റെ പോഡ്കാസ്റ്റുള്ള വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് എങ്ങനെയാണ് അറിഞ്ഞതെന്ന റേഡിയോ അവതാരകന്റെ ചോദ്യത്തിന് തനിക്ക് അവിടെ സേവനം ചെയ്യുന്ന ചിലരുമായുള്ള ബന്ധത്തിലൂടെയാണ് ഇക്കാര്യങ്ങൾ അറിഞ്ഞതെന്നും എല്ലാ വിശദാംശങ്ങളുംവെളിപ്പെടുത്താനാകില്ലായെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കായി പ്രത്യേകം പ്രാർത്ഥിക്കാൻ സമയം നീക്കി വെയ്ക്കണമെന്നും ലോകമെമ്പാടുമുള്ള വിശ്വാസീ സമൂഹത്തോട് മാർക്ക് വാക്കർ അഭ്യർത്ഥിച്ചു. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഗുരുതരമാണെന്നും പാസ്റ്റർമാരും വിശ്വാസികളും അഫ്ഗാൻ ജനതയ്ക്കായി പ്രാർത്ഥിക്കാൻ ആരാധനകളിൽ അഞ്ച് മിനിറ്റ് നീക്കി വയ്ക്കുണമെന്നും ഇക്കഴിഞ്ഞ ഇരുപതാം തീയതി അദ്ദേഹം ട്വീറ്റ് ചെയ്തിരിന്നു. ഇതിനിടെ താലിബാന്‍ തീവ്രവാദികള്‍ ക്രൈസ്തവരുടെ ഭവനങ്ങള്‍ കയറിയിറങ്ങി പരിശോധന നടത്തുന്നതായുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരിന്നു.

You might also like