TOP NEWS| ബംഗ്ലാദേശിൽ സുവിശേഷം അറിയിച്ചതിന് ക്രിസ്തീയ അധ്യാപകനെ ക്രൂരമായി ആക്രമിച്ചു; പീഡനം ഇനിയും വർദ്ധിച്ചേക്കാമെന്ന് കുടുംബം

0

 

ബംഗ്ലാദേശിൽ സുവിശേഷം അറിയിച്ചതിന് ക്രിസ്തീയ അധ്യാപകനെ ക്രൂരമായി ആക്രമിച്ചു; പീഡനം ഇനിയും വർദ്ധിച്ചേക്കാമെന്ന് കുടുംബം

ധാക്ക: ബന്ധുക്കളുടെ ആക്രമണത്തെ തുടർന്ന് ബംഗ്ലാദേശി ക്രിസ്ത്യൻ അധ്യാപകൻ ഒന്നിലധികം പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

മുപ്പതുകാരനായ ഷമീം ബംഗ്ലാദേശിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് മുതിർന്നവരുടെ സാക്ഷരതാ ക്ലാസുകൾ നടത്തുകയായിരുന്നു.

അദ്ദേഹത്തിന്റെ സുവിശേഷികരണത്തെ തുടർന്ന് ഗ്രാമത്തിലെ മറ്റു ചിലരും ക്രിസ്തുവിനെ അറിയുവാൻ ഇടയായി. ഈ പ്രചാരണം ഗ്രാമം മുഴുവൻ വ്യാപിക്കുകയും അദ്ദേഹത്തിന്റെ ബന്ധുക്കളെ ചൊടിപ്പിക്കുകയും ചെയ്തു.

അദ്ദേഹവും അദ്ദേഹത്തിന്റെ അടുത്ത കുടുംബവും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന്, അദ്ദേഹത്തിന്റെ ബന്ധുക്കൾ അവരുടെ ഭൂമിയും സ്വത്തും ഏറ്റെടുക്കാൻ തീരുമാനിച്ചു.

അവർ ആദ്യം ഈ സുവിശേഷകനായ അധ്യാപകനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും അവരുടെ വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു.
ഇത് പരാജയപ്പെട്ടപ്പോൾ, ബന്ധുക്കൾ അവരെ അരിവാളും വടികളും ഉപയോഗിച്ച് ആക്രമിച്ചു.

അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു, അതേസമയം പിതാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അദ്ദേഹം മത സ്വാതന്ത്ര്യ ചാരിറ്റി ഓപ്പൺ ഡോർസിനോട് പറഞ്ഞത്: “ഈ സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, കാരണം ഇത് ഞങ്ങൾക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളോടുള്ള പീഡനം വർദ്ധിച്ചേക്കാം.”

ഓപ്പൺ ഡോർസിന്റെ പ്രാദേശിക പങ്കാളികൾ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു, അവരുടെ ആക്രമണകാരികൾ ഇപ്പോഴും ഒരു യഥാർത്ഥ ഭീഷണി ഉയർത്തുന്നതിനാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് വളരെ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുവെന്ന് റിപ്പോർട്ട് ചെയ്തു.

You might also like