ക്രിസ്ത്യൻ-മുസ്ലിം പൗരത്വം റദ്ദാക്കി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രക്യാപിച്ചില്ല, മൂക്കിൽ വെള്ളമൊഴിച്ച് ജലസമാധിക്ക് ഒരുങ്ങി ആചാര്യ മഹാരാജ്

0

അയോധ്യ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ സരയൂ നദിയിൽ ജലസമാധി അടയുമെന്ന് പ്രഖ്യാപിച്ച ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് അതിനുള്ള പരിശ്രമം നടത്തി. സരയുവിലേക്ക് പോകുന്നത് യു.പി പൊലീസ് തടഞ്ഞതോടെ, പാത്രത്തിൽ കൊണ്ടുവന്ന നദിയിലെ വെള്ളം മൂക്കിലൊഴിച്ച് മരിക്കുമെന്ന് ആചാര്യ മഹാരാജ് അറിയിച്ചു. കന്നാസിൽ വെള്ളവുമായി നിൽക്കുന്ന ഇയാളുടെ ചിത്രങ്ങളും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്‌.

ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും പൗരത്വം റദാക്കി ഒക്ടോബർ രണ്ടിനകം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇല്ലെങ്കിൽ അയോധ്യയിലെ സരയു നദിയിൽ ജലസമാധി അടയുമെന്നാണ് ദിവസങ്ങൾക്കു മുൻപ് പ്രക്യാപിച്ചത്‌. ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചാലേ ഇന്ത്യ രക്ഷിക്കപ്പെടുകയുള്ളൂ’ എന്നാണ്‌ ഇയാളുടെ ഭാഗം.

സർക്കാർ രാജ്യം ഹിന്ദുരാഷ്ട്രമാക്കി പ്രക്യാപിച്ചില്ലെങ്കിൽ ജലസമാധി നടത്താനുള്ള ഒരുക്കങ്ങൾ നേരത്തെ അയോധ്യയിൽ ആരംഭിച്ചിരുന്നു. അനുയായികളടക്കം നിരവധി പേർ ആചാര്യ മഹാരാജിന്‍റെ ആ ശ്രമത്തിന് ഒപ്പം കൂടിയിട്ടുണ്ട്.

പോലീസ്‌ സ്ഥലത്ത് മുൻ കരുതലുമായി ക്യാമ്പ് ചെയ്തിട്ടുണ്ട്‌. മുമ്പ് ഇയാൾ ചിതയൊരുക്കി സമാനമായ ഭീഷണി മുഴക്കിയതിനെ തുടർന്ന് പൊലീസ് എത്തി വീട്ടുതടങ്കലിൽ ആക്കുകയായിരുന്നു.

അയോധ്യയിലെ സന്യാസി സമൂഹത്തിനിടയിൽ വലിയ സ്വാധീനമുള്ളയാളാണ് മഹാരാജ്. ഇദ്ദേഹത്തിന്‍റെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി ഹിന്ദു സനാതൻ ധർമ സൻസദ് എന്ന പേരിൽ സംഘടന രൂപീകരിക്കാൻ സന്യാസിമാർക്കുള്ളിൽ നീക്കമുണ്ട്. മുമ്പ് 15 ദിവസം മഹാരാജ് നിരാഹാര സമരം അനുഷ്ഠിച്ചിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പിനെത്തുടർന്നാണ് നിരാഹാരം അവസാനിപ്പിച്ചത്.

You might also like