രാജ്യത്തെ ഞെട്ടിച്ച് കോപ്ടർ ദുരന്തം; ഉന്നത ഉദ്യോഗസ്ഥരുമായി സൈനിക ഹെലികോപ്റ്റർ ഊട്ടിയിൽ തകർന്നു വീണു, 7 പേർ മരണമടഞ്ഞു

0



ഊട്ടി: ഉന്നത ഉദ്യോഗസ്ഥരുമായി സൈനിക ഹെലികോപ്റ്റർ ഊട്ടിയിൽ തകർന്നു വീണു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 4 പേർ മരണമടഞ്ഞു. 3 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവക്ക് ഗുരുതര പരിക്കുണ്ട്. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിൽ അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും ഹെലികോപ്ടറിലുണ്ടായിരുന്നു.സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത് മോശം കാലാവസ്ഥ മൂലമെന്ന് റിപ്പോർട്ട്. വ്യോമ സേനയുടെ എംഐ 17 വി5 കോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സുലുർ എയർ ഫോഴ്‌സ് സ്‌റ്റേഷനിൽ നിന്ന് വെല്ലിങ്ടണിലെ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിലേക്കുള്ള യാത്രയിലായിരുന്നു കോപ്ടർ. ഉച്ചയ്ക്ക് 12.30ന് കട്ടേരി പാർക്കിലാണ് കോപ്ടർ തകർന്നു വീണത്.

നിയന്ത്രണം വിട്ട് നിമിഷ നേരം കൊണ്ട് കോപ്ടർ വനമേഖലയിൽ താഴേക്കു പതിക്കുകയായിരുന്നു. മോശം കാലാവസ്ഥ മൂലം പൈലറ്റിന് കോപ്ടറിന്റെ ദിശ നിർണയിക്കാനായില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാലു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ് ലിഡ്ഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ ഗുർസേവക് സിങ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായിക്, വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് അപകടത്തിൽ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.

You might also like