ചരിത്രത്തിന്റെ ഭാഗമായി മാറിയ കുഞ്ചച്ചേടത്ത് സോളമൻ മാസ്റ്റർ (83) നിര്യാതനായി

0

നിലമ്പൂർ : പെന്തക്കോസ്ത് ദൈവസഭാ റിവൈവൽ സെന്റർ സഭാഗംവും മുൻ പ്രധാനാദ്ധ്യാപകനുമായ കുഞ്ചച്ചേടത്ത് സോളമൻ മാസ്റ്റർ (83) നിര്യാതനായി.

സംസ്കാര ശുശ്രൂക്ഷ ജനുവരി 2ന് രാവിലെ 9 ന് കൊട്ടുപാറയിലെ ഭവനത്തിലാരംഭിച്ച് നിലമ്പൂർ സഭാ സെമിത്തേരിയിൽ നടക്കും.

കേരളത്തിലെ ചരിത്രത്തിലാദ്യമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 72 മത്തെവയസിൽ മലയാള സാഹിത്യത്തിൽ ബി.എ.ഡിഗ്രിയും 76 മത്തെ വയസിൽ മലയാള സാഹിത്യത്തിൽ എം.എ.ഡിഗ്രിയും നേടി ചരിത്രം സൃഷ്‌ടിച്ച അതുല്യ പ്രതിഭയായായിരുന്നു സോളമൻ മാസ്റ്റർ.

1939 ൽ തിരുവിതാംകൂറിലെ കുളത്തുപുഴയിൽ ആയിരുന്നു ജനനം. കരുളായി ദേവധാർ എൽ.പി സ്കൂളിൽ അദ്ധ്യാപകവ്യത്തി ആരംഭിച്ച അദ്ദേഹം ശാസ്തിയാർ യു.പി സ്കൂളിൽ നിന്ന് പ്രധാന അധ്യാപകനായിട്ടാണ് വിരമിച്ചത് . അനേകം വിദ്യാർത്ഥികളിൽ സ്വാധീനം ചെലുത്തിയ മികച്ച അധ്യപകനും ശ്രദ്ധേയനായ സാമൂഹിക പ്രവർത്തകനുമായിരുന്നു.

കരുളായി ഗ്രാമ പഞ്ചായത്തിൽ വൃദ്ധജനങ്ങൾക്കായി പകൽ വീട് നിർമിക്കുന്നതിനും ആയുർവേദ ആശുപത്രി നിർമിക്കുന്നതിനും സ്വന്തസ്ഥലം യാതൊരു ഉപാധികളും കൂടാതെ അദ്ദേഹം വിട്ടുനൽകി മാതൃകയായി . മലയാള- അറബി സാഹിത്യത്തിലും അഗാധ പണ്ഡിത്യമുണ്ടായിരുന്നു.ഒരു ക്രിസ്തീയ പ്രഭാഷകനും എഴുത്തുകാരനും ആയിരുന്ന അദ്ദേഹം സാക്ഷിഅപ്പോളോജിസ്റ്റിന്റെ ഒരു സജീവ പ്രവർത്തകൻകൂടി ആയിരുന്നു .

കരുളായി ദേവദാർ എൽ .പി സ്കൂളിൽ നിന്നും വിരമിച്ച കെ.ഒ. അമ്മിണി (പീച്ചി മാസ്റ്ററുടെയും പാസ്റ്റർ കെ.ഒ.തോമസിൻ്റെയും സഹോദരി) ആണ് ഭാര്യ .
മക്കൾ : സാംസൺ സോളമൻ ( ഓസ്ട്രേലിയ ) സെൽമൻ സോളമൻ- ഖാരീസ് മിനിസ്ട്രീസ് (ഓസ്ട്രേലിയ ), ഫേബ ( അദ്ധ്യാപിക, A.H.H. സ്കൂൾ – പാറൽ മമ്പാട്ടു മൂല ).

You might also like