മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ നാല് പേര്‍ പിടിയില്‍.

0

ബെംഗളൂരു : മെഡിക്കല്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് 10.80ലക്ഷം രൂപ തട്ടിയെടുത്ത നാല് അന്തര്‍ സംസ്ഥാന തട്ടിപ്പുകാരെ ഹൈഗ്രൗണ്ട്‌സ് പോലീസ് പിടികൂടി. ബിഹാര്‍ സ്വദേശിയായ നിഖില്‍ ജ്വാലപൂര്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അശുതോഷ്, ബസന്ത് കുമാര്‍, ആശിഷ് ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്.
മെഡിക്കല്‍ സീറ്റ് മോഹിയായ യുവാവിന്റെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. നീറ്റ് പരീക്ഷയില്‍ റാങ്ക് നേടാനാകാതെ വന്നതോടെ മെഡിക്കല്‍ സീറ്റില്‍ ചേരാന്‍ ബദല്‍ മാര്‍ഗം തേടുകയായിരുന്നു മഞ്ജുനാഥിന്റെ മകന്‍ ജീവനെന്ന് പരാതിക്കാരന്‍ പറഞ്ഞു. അതിനിടെ, 75 ലക്ഷം രൂപയ്‌ക്ക് മെഡിക്കല്‍ സീറ്റ് നല്‍കാമെന്ന് ജീവന്റെ സഹോദരന് സന്ദേശം ലഭിച്ചു. തുടര്‍ന്ന്, റോഷ്നി എന്ന് സ്വയം പരിചയപ്പെടുത്തി ഒരു അജ്ഞാത സ്ത്രീ മഞ്ജുനാഥിനെ ബന്ധപ്പെടുകയും മെഡിക്കല്‍ പ്രവേശനം സുഗമമാക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെടുകയുംചെയ്തു.

You might also like