‘ക്രൈസ്​തവ ​കേന്ദ്രങ്ങൾ ഇനിയും ആക്രമിക്കും’ ഹിന്ദുത്വ സംഘടനയുടെ പരസ്യവെല്ലുവിളി

0

മംഗളൂരു: ഉഡുപ്പി കർക്കളയിൽ പെന്തക്കോസ്ത്‌ ആരാധനാലയത്തിനു നേരെ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെ പരസ്യമായി ആക്രമണത്തിന്ആഹ്വാനം ചെയ്തിരിക്കുകയാണ്‌ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുജാഗരണ വേദികെ(എച്ച്.ജെ.വി).  അവരുടെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ ഇത്‌ പങ്കുവച്ചത്‌.

വെള്ളിയാഴ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികൾചേർന്നുള്ള പ്രാർഥന നടക്കുന്നതിനിടെ അമ്പതോളം പ്രവർത്തകർ പ്രാർഥനാലയത്തിലേക്ക്‌അതിക്രമിച്ച്കടന്ന്മർദിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ദേവാലയങ്ങൾഇനിയും ആക്രമിക്കും എന്ന പരസ്യ വെല്ലുവിളിയുമായി സംഘടന നേതാക്കളും ഔദ്യോഗിക സോഷ്യൽ മീഡിയ പേജും രംഗത്തെത്തിയത്​.

അക്രമത്തിന്പ്രേരിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന കുറിപ്പ്സംഘടനയുടെ ഉഡുപ്പി ജില്ല ഘടകത്തിന്റെ ഫേസ്ബുക്പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. അക്രമത്തിന്റെ വിഡിയോയും ഫോട്ടോയും ഇവർ തന്നെ പകർത്തി പ്രചരിപ്പിക്കുന്നുമുണ്ട്‌. ഇവരുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ മലയാള വിവർത്തനം;

വെള്ളത്തിൽ മുങ്ങിക്രിസ്ത്യാനിഎന്ന് പറഞ്ഞാൽ തീരും..  ഇതാണ് അരുടെ പരിവർത്തനത്തിന്റെ പുതിയ ശൈലി.. കർക്കലയിലെ അതേ പരിവർത്തന കേന്ദ്രത്തിലേക്ക് ഹിഞ്ചാവേ ആക്രമിച്ചു. പ്രവർത്തകർക്കെതിരെ വിവിധ തരം കള്ളക്കേസുകൾ എടുക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. ഉഡുപ്പി ജില്ലയിൽ ഇത്തരം മത കേന്ദ്രങ്ങൾ വ്യാപകമായി ഉയർന്നു വരുന്നു.. സർക്കാർ ഇതൊക്കെ ലെവൽ ചെയ്തില്ലെങ്കിൽ വരും ദിവസങ്ങളിൽ ഉഡുപ്പി ഹിഞ്ചാവെ കൂടുതൽ അനധികൃത മത കേന്ദ്രങ്ങൾ ആക്രമിക്കും. ഒരായിരം വെല്ലുവിളികൾക്ക്‌ ഉത്തരം മാത്രമാണ് ബോധവൽക്കരണം!- ഹിഞ്ചാവെ ഉഡുപ്പി

ആക്രമണത്തിന്ശേഷം എച്ച്.ജെ.വി നേതാവ് പ്രകാശ് കുക്കെഹള്ളി മാധ്യമങ്ങളോട്പറഞ്ഞത്‌, “നിരവധി വർഷങ്ങളായി ജില്ലയിൽ മതപരിവർത്തനം നടക്കുന്നു. നൂറുകണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യൻ മിഷനറിമാർ പരിവർത്തനം ചെയ്തു. ഇവരെ നിലക്കു നിർത്താൻ സർക്കാറും പൊലീസും നടപടിയെടുക്കുന്നില്ലെങ്കിൽ കൂടുതൽ മതകേന്ദ്രങ്ങൾക്ക്നേരെ ഞങ്ങൾ ആക്രമണം അഴിച്ചുവിടും. ഏറെക്കാലമായി മതം മാറ്റത്തിനെതിരെ ഹിന്ദുജാഗരണ വേദികെ പ്രതിഷേധിക്കുന്നു. വിശ്വസനീയമായ വിവരം ലഭിച്ചതിനെ തുടർന്നാണ്​ (കാർക്കളയിലെ) ദേവാലയം ഞങ്ങൾ ആക്രമിച്ചത്​. ഗണേശോത്സവം ആഘോഷിക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ല. എന്നാൽ, പ്രാർത്ഥനയുടെ പേരിൽ മതപരിവർത്തനം നടത്താൻ ഇവിടെ അനുമതി ഉണ്ട്. ആളുകളെ മതപരിവർത്തനം ചെയ്യുന്ന ആളുകൾക്ക് കോവിഡ് നിയമങ്ങൾ ബാധകമല്ലേ? നിരവധി മതപരിവർത്തന കേന്ദ്രങ്ങൾ തീരപ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്​. പൊലീസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഞങ്ങൾ ഇനിയും ആക്രമിക്കും.”

ഉഡുപ്പി ജില്ലയിലെ കർക്കളയിലെ കുക്കുണ്ടൂർ ആനന്ദി മൈതാനത്തെ പ്രഗതി പ്രാർഥനാലയത്തിന്നേരെയാണ്വെള്ളിയാഴ് അക്രമം നടന്നത്​. 10 വർഷമായി പ്രാർഥന നടക്കുന്ന പ്രാർഥനാലയമാണ്‌ ഇത്‌​. ഇവിടെ സ്ത്രീകളെയും കുട്ടികളെയും ക്രിസ്തു മതത്തിലേക്ക്പരിവർത്തനം ചെയ്യുന്നുവെന്നാണ് ഹിന്ദു ജാഗരണ വേദികെയുടെ ആരോപണം. അതേസമയം, ഇവിടെ ആരെയും മതം മാറ്റുന്നില്ലെന്നും പ്രാർത്ഥിക്കുക മാത്രമാണ് നടത്തുന്നതെന്നും ദേവാലയം ഭാരവാഹിയായ ബെനഡിക്ട് പറഞ്ഞു. “ഞങ്ങൾ ആരെയും മതപരിവർത്തനം ചെയ്യാറില്ല. ഹിന്ദു ജാഗരണ വേദികെ പ്രവർത്തകർ പ്രാർത്ഥനയ്ക്കിടെ ഇവിടെ അതിക്രമിച്ച്കടക്കുകയായിരുന്നു. അവർ വീഡിയോ ചിത്രീകരിച്ചു. അവർ സ്ത്രീകളെ അപമാനിച്ചു. സംഭവത്തിൽ കാർക്കള ടൗൺ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെ പ്രതികൾക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.’’ അദ്ദേഹം തുടർന്നു.

You might also like