ബ്ലാക് ഫംഗസ്; തമിഴ്നാട്ടില്‍ ഇരുപതിലധികം രോഗികള്‍ മരിച്ചു, 921 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു

0

തമിഴ്നാട്ടില്‍ ബ്ലാക് ഫംഗസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 921 പേരില്‍ രോഗം സ്ഥിതീകരിച്ചു. രോഗം ബാധിച്ചു ഇരുപതിലധികം പേര് മരണത്തിനിരയായി.അണുബാധയുടെ കാരണം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് പഠനം ആരംഭിച്ചു.

അനവധി രോഗികള്‍ ശസ്ത്രക്രിയക്ക് വിധേയരായതിനെ തുടര്‍ന്ന് അത്യാസന്നനിലയിലാണ്.ചെന്നൈയില്‍ മാത്രം 277 കേസുകള്‍ സ്ഥിരീകരിച്ചു.837 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ബ്ലാക് ഫംഗസ് രോഗത്തിന് നല്‍കുന്ന മരുന്നിന് ദൗര്‍ലഭ്യമുണ്ടെന്നും 30,000 ഡോസുകള്‍ ഉടനടി എത്തിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു.

സംസ്ഥാനത്ത് കോവിഡ് ബാധ ക്രമേണെ കുറവാണെങ്കിലും പ്രതിദിനം 20,000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. പ്രതിദിന. നിലവില്‍ ഓരോ ദിവസവും 450ഓളം പേരാണ് മരണത്തിന് കീഴടങ്ങുന്നത്. മരണനിരക്ക് കുറയാത്തത് ആശങ്ക സൃഷ്ടിക്കുകയാണ്. അതിനിടെ കോവിഡ് ബാധിച്ച സിംഹങ്ങളുള്ള ചെന്നൈ വണ്ടലൂര്‍ മൃഗശാല മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സന്ദര്‍ശിച്ചു. നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന എട്ട് സിംഹങ്ങളില്‍ രണ്ടെണ്ണത്തിന്റെ നില അതീവ ഗുരുതരമാണ്.

You might also like