പാസ്റ്റർ എംപി ജോർജ്ജ്കുട്ടി ഐപിസി ജനറൽ ജോ. സെക്രട്ടറി സ്ഥാനം രാജി വെച്ചു

0

പാസ്റ്റർ എംപി ജോർജ്ജ്കുട്ടി ഐപിസി ജനറൽ കൗസിലിൽ നിന്ന് ജോയിൻ സെക്രട്ടറി സ്ഥാനം രാജി വെച്ചു. കഴിഞ്ഞ ഇലക്ഷനിൽ ഏറ്റവും അധികം വോട്ടുകൾ നേടിയ വ്യക്തികളിൽ ഒരാൾ കൂടിയാണ് പാസ്റ്റർ എംപി ജോർജ്ജ് കുട്ടി.

ഹോസ്പിറ്റൽ മിനിസ്ട്രീസ് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഡയറക്ടറുമായ പാസ്റ്റർ എം.പി.ജോർജ്കുട്ടിക്കും മറ്റ് എക്സിക്യൂട്ടീവുകൾക്കെതിരെയും കേസുകൾ .പി.സിയിലെ തന്നെ ചിലർ നൽകിയ പശ്ചാത്തലത്തിലാണ് അദ്ദേഹം രാജി വെക്കുന്നത്. കേസുകളും വഴക്കുകളും ആയി മുമ്പോട്ട് ഇനിയും തുടരുന്നത് ക്രിസ്തീയ ജീവിതത്തെയും ശിശ്രൂഷകളെയും ബാധിക്കുമെന്ന തിരിച്ചറിവും ഇനിയും കൗൺസിലിൽ തുടരാൻ അനുവദിച്ചില്ല എന്നതാണ് യാഥാർഥ്യം എന്ന് വേണം മനസ്സിലാക്കാൻ.

മറ്റ് എക്സിക്യൂട്ടീവുകൾ കോടതിയിൽ നേരിടാനുള്ള ഒരുക്കത്തിലാണന്നറിയുന്നു. .പി.സി. കൂടുതൽ പ്രശ്നങ്ങളിലേക്കും അരക്ഷിതാവസ്ഥയിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്നതിന്റെ മറ്റൊരു തെളിവാണ് ജോ: സെക്രട്ടറിയുടെ രാജിയിലേക്ക് നയിക്കുന്ന സംഭവങ്ങൾ എന്ന് ചിലർ അഭിപ്രായപ്പെടുന്നു. ജനറൽ എക്സിക്യൂട്ടീവ്സിന്റെ ഇടയിൽ ഉള്ള അഭിപ്രായ വെത്യാസങ്ങളും, തിരുമാനങ്ങളും മാണ് രാജി വച്ചതിന്റെ മറ്റൊരു കാരണമെന്നും പറയപ്പെടുന്നു.

You might also like