അറസ്റ്റിലായ പാസ്റ്ററെയും കുടുംബത്തേയും കോടതി വെറുതെ വിട്ടു

0

മദ്ധ്യപ്രദേശ്: നവൽപുരയിൽ 20-25 ആദിവാസി സ്ത്രീകളെ മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്ന ആരോപണം നടത്തി അറസ്റ്റു ചെയ്ത പാസ്റ്ററെയും ഭാര്യയേയും കോടതി  വെറുതെ വിട്ടു. പാസ്റ്റർ അനാർസിംഗ് ജാംമ്രേ (35), ഭാര്യ ലക്ഷ്മി (32) എന്നിവരെയാണ് കേസ് റദ്ദാക്കി കോടതി വിട്ടയച്ചത്‌.

 സ്വന്ത വീട്ടിൽ നടത്തിയ പ്രാർത്ഥനയിൽ മറ്റുള്ളവർ പങ്കെടുത്തത് നിർബന്ധിത മതപരിവർത്തനമായി കണക്കാക്കാൻ കഴിയില്ലെന്നും പരാതിക്കാരെ മോഹവാഗ്ദാനങ്ങൾ നല്കിയതായി തെളിവുകൾ ഹാജരാക്കുവാൻ കഴിഞ്ഞില്ലായെന്നും കോടതി നിരീക്ഷിക്കുകയും ചെയ്ത്‌ വിമർശനത്തോടെ കേസ്സ്‌ തള്ളിക്കളഞ്ഞു.

എന്നാൽ സുവിശേഷ വിരോധികളിൽ ചിലർ വീണ്ടും സ്ഥലത്തെത്തുകയും ഇവരുടെ വീട് ഇടിച്ചു നിരത്തുമെന്നുള്ള ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന്  പാസ്റ്റർ അനാർ പറഞ്ഞു.

സൗജന്യ ചികിത്സ സഹായം, പഠനം, ദിവസ വേതനം മുതലായവ നൽകാമെന്ന് വാഗ്ദാനം നൽകി മത പരിവർത്തനം നടത്തിയെന്നുമാണ്‌ പരാതിയിലെ ഉള്ളടക്കം. പോലീസ് സ്ഥലത്തെത്തി ബൈബിളും, പെൻഡ്രൈവും സംഗീത ഉപകരണവും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട അനാർ സിംഗ് ബഡ് വാണിയിൽ LLB വിദ്യാർത്ഥി കൂടിയാണ്.

എല്ലാവരും ഈ കുടുംബത്തേയും സഭയേയും ഓർത്ത് പ്രാർത്ഥിക്കേണമെന്നഭ്യർത്ഥിക്കുന്നു.

You might also like